Image

മുഖം - ആശയത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ നിഴൽ വീഴുന്നത് (വാൽക്കണ്ണാടി: കോരസൺ )

Published on 03 September, 2022
മുഖം - ആശയത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ നിഴൽ വീഴുന്നത് (വാൽക്കണ്ണാടി: കോരസൺ )

മുഖം ഒരു യാഥാർഥ്യമല്ല, സങ്കീർണ്ണതകൾ നിറഞ്ഞ യാഥാർഥ്യത്തിന്റെ ഒരു ആവിഷ്കാരമാണ്. എൻറെ മുഖം ഞാൻ എന്ന യാഥാർഥ്യത്തിന്റെ നിഴലാണോ എന്ന് സമ്മതിച്ചുകൊടുക്കാനാവില്ല. അതിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന നിഗൂഢതകൾ ഒരിക്കലും എന്റെ പ്രതിഭലനമാവില്ല. എന്തൊക്കയോ മറച്ചുവയ്ക്കാൻ പാകത്തിൽ എന്റെ മുഖം അങ്ങനെമാറിക്കൊണ്ടേയിരിക്കുന്നു. ജീൻ പോൾ സാർട്രസിന്റെ നോസിയ എന്ന നോവലിൽ കൗതുകകരമായ പ്രശ്‌നത്താൽ കഷ്ടപ്പെടുന്നുന്ന മുഖം തിരിച്ചറിയുന്നുണ്ട്. മനുഷ്യന്റെ മുഖത്തിന്റെ മനഃശാസ്ത്രപരമായ പ്രകടനത്തെ തിരിച്ചറിയുന്നതിനോ മനസ്സിലാക്കാനോ കഴിയാതെവരുന്നു. ഒരു ദിവസം ബാത്ത്റൂമിലെ കണ്ണാടിയിൽ നോക്കുമ്പോൾ, അവന്റെ നോട്ടം നിഗൂഢവും വിചിത്രവും മനുഷ്യത്വരഹിതവുമായ ഒരു കാഴ്ചയിലൂടെ കടന്നുപോകുന്നു. യഥാർത്ഥത്തിൽ അവന്റെ അർത്ഥശൂന്യമായ സ്വന്തം കാഴ്ച്ചയാണ്.

നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിക്ക് പ്രപഞ്ചത്തിന്റെ അമ്പരപ്പിക്കുന്ന ചിത്രങ്ങൾ കാട്ടിത്തരാനായി. ക്ഷീരപഥത്തിനപ്പുറമുള്ള ചില വ്യക്തമായ ചിത്രങ്ങൾ അവ എടുത്തിട്ടുണ്ട്. നാം ഇപ്പോൾ ചിത്രങ്ങളിൽ കാണുന്ന രൂപങ്ങൾ ഇപ്പോഴത്തെയാഥാർഥ്യം ആണോ അതോ കോടിക്കണക്കിനു വർഷംമുമ്പുള്ള  രൂപങ്ങളുടെ നിഴൽ ചിത്രങ്ങൾ ആണോ?. ഭൂമിയുടെ അന്തരീക്ഷം തടയുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യങ്ങൾ, സൂര്യനും ഭൂമിയും ചന്ദ്രനും പുറപ്പെടുവിക്കുന്ന ഇൻഫ്രാറെഡ് തടയുന്ന ഭീമാകാരമായ കണ്ണാടിയും സൺ-ഷെയ്ഡും ഉപയോഗിച്ച്, മറ്റൊരു ടെലിസ്‌കോപ്പിനും ഇതുവരെ നേടാനാകാത്ത മൂർച്ചയുടെ ചിത്രങ്ങൾ വെബ്‌ബിന് സൃഷ്ടിക്കാൻ കഴിയും. പക്ഷെ, ഇതൊക്കെ ഇന്നത്തെ യാഥാർഥ്യങ്ങൾ ആണോ എന്നതാണ് ചോദ്യം. "നാം യാഥാർത്ഥ്യത്തെ കാണുന്നില്ലെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്," ഡാർട്ട്മൗത്ത് കോളേജിലെ ഗവേഷക പ്രൊഫസറും കാനഡയിലെ ഗ്ലെൻഡൻ കോളേജിലെ സീനിയർ ഫെലോയുമായ ന്യൂറോ സയന്റിസ്റ്റ് പാട്രിക് കവാനാഗ് പറയുന്നു. "നമുക്കുവേണ്ടി സൃഷ്ടിക്കപ്പെടുന്ന ഒരു കഥ ഞങ്ങൾ കാണുന്നു." 

നാം എങ്ങനെ ജീവിക്കുന്നു എന്നതിന് വിഷ്വൽ മിഥ്യാധാരണകൾ വ്യക്തവും രസകരവുമായ വെല്ലുവിളികൾ അവതരിപ്പിക്കുന്നു: യഥാർത്ഥമായത് എന്താണെന്ന് നമുക്ക് എങ്ങനെ അറിയാം? (വു സായ് ന്യൂറോ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി). നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ വരുന്ന എല്ലാ കാര്യങ്ങളെയും സംശയിക്കേണ്ടതില്ല. എന്നാൽ നമ്മുടെ അന്ധമായ നിലപാടുകൾ തിരയേണ്ടത് ആവശ്യമാണുതാനും. "സെൻസറി സിസ്റ്റങ്ങളെക്കുറിച്ചുള്ള രഹസ്യം എന്താണെന്നുവച്ചാൽ, അവ മന്ദഗതിയിലാണ്. നാം നേരെ കാണുന്ന യാഥാർഥ്യങ്ങൾ ഒക്കെ നൂറുകണക്കിന് മില്ലിസെക്കൻഡ് മുമ്പ് സംഭവിച്ചതാവണം. നാം നേരെ മുന്നിൽ കാണുന്ന പച്ചില, അത് ഒക്കെ നൂറുകണക്കിന് മില്ലിസെക്കൻഡ് മുമ്പ് അവിടെ അങ്ങനെതന്നെ നിന്നതാകണം. ഇപ്പോൾ അത് ഒരു നേരിയകാറ്റിൽ താളംമാറി ചാഞ്ചാടുകയാണ്. നമ്മുടെ കണ്ണ് അവിടെയെത്തുമ്പോഴേക്കും അത് യാഥാർഥ്യമല്ലാതായിക്കഴിഞ്ഞു. പൂവുവിരിയുന്നതും ഇലമുളക്കുന്നതും ഒന്നും നമുക്ക് നേരിൽകണ്ടു അനുഭവിക്കാനാവുന്നില്ല. സമയം നമ്മെ വല്ലാതെ യാഥാർഥ്യത്തിൽ നിന്നും മറച്ചുവയ്ക്കുന്നു. 

കലയുടെ പ്രവർത്തനം ആവിഷ്‌കാരമാണെന്നും കലാപരമായ ആവിഷ്‌കാരം അറിവിൽ അധിഷ്‌ഠിതമാണെന്നും പറയാറുണ്ട്. ഒരു കലാസൃഷ്‌ടി പൊതുവായ ധാരണയെ വളർത്തുകയും അതിനപ്പുറം പോകുകയും ചെയ്യുന്നു; കല ഒരു അതിശയോക്തി കലർന്ന യാഥാർത്ഥ്യത്തിന്റെ നിഴലാണ് എന്നും പറയാം. പൊതുവായ ഭാഷ ഉപേക്ഷിക്കുന്നിടത്ത്, ഒരു കവിതയോ ചിത്രമോ സംസാരിക്കുന്നു. അങ്ങനെ ഒരു കലാസൃഷ്ടി യാഥാർത്ഥ്യത്തേക്കാൾ കൂടുതൽ യഥാർത്ഥവും കലാപരമായ ഭാവനയുടെ മഹത്വത്തെ സാക്ഷ്യപ്പെടുത്തുന്നു, അത് കേവലമായ അറിവായി സ്വയം സജ്ജമാക്കുന്നു. ഒരു കലാസൃഷ്ടി മനസ്സിലേക്ക് സന്നിവേശിപ്പിച്ചുകഴിയുമ്പോഴേക്കും യാഥാർഥ്യത്തിൽനിന്നും അത് വളരെദൂരത്തിൽ എത്തിയിരിക്കും. യാഥാർഥ്യത്തിൽനിന്നും തപിച്ചു നീരാവിയിയി, മേഘപടലമായി അത് പല രൂപങ്ങളും ഭാവങ്ങളും ഏറ്റെടുത്തു ബഹുദൂരം സഞ്ചരിക്കുമ്പോഴേക്കും കൗതുകരമായ അനുഭവങ്ങളിലേക്കും അറിവുകളിലേക്കും നിറവുകളിലേക്കും അറിയാതെ എത്തപ്പെടുകയാണ്. 
 
ഇരുപതാംനൂറ്റാണ്ടിലെ  പ്രതിഭാശാലിയായ കവിയായ ടി. എസ്. എലിയറ്റിന്റെ കവിതയുടെ ഏറ്റവും പ്രശസ്തമായ വിഭാഗങ്ങളിലൊന്നാണ് 'ആശയത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ നിഴൽ വീഴുന്നത്' എന്ന് പ്രസ്താവിക്കുന്ന പ്രസിദ്ധമായ വരികൾ ഉൾക്കൊള്ളുന്ന 'ദി ഹോളോ മെൻ'. എന്നാൽ ഈ വരികൾ എന്താണ് അർത്ഥമാക്കുന്നത്?. ആശയങ്ങൾ, യാഥാർത്ഥ്യങ്ങൾ, നിഴലുകൾ എന്നിവയെ അവ അവതരിപ്പിക്കുന്ന 'പൊള്ളയായ മനുഷ്യർ' ലോകത്തിനുമിടയിൽ, മരണത്തിനും ജീവിതത്തിനും, അസ്തിത്വത്തിനും ശൂന്യതയ്ക്കും, വെളിച്ചത്തിനും ഇരുട്ടിനുമിടയിലുള്ള ഒരു ശുദ്ധീകരണസ്ഥലത്ത് കുടുങ്ങിപ്പോയിരിക്കുന്നു. അദ്ദേഹം പറയുന്നു , "ലോകം അവസാനിക്കുന്നത് ഒരു പൊട്ടിച്ചിരിയോടെയല്ല, ഒരു ആവലാതിപറയിലലിൽ ആവണം".  

'Between the conception And the creation
Between the emotion, And the response
Falls the Shadow' 
'This is the way the world ends, Not with a bang but with a whimper'. - T.S. Eliot.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക