Image

വാലന്റൈന്‍സ് ഡേയും വിഭൂതിബുധനും ഒരേ ദിവസം: അപൂര്‍വമീസംഗമം (ജോസ് മാളേയ്ക്കല്‍)

Published on 08 February, 2024
വാലന്റൈന്‍സ് ഡേയും വിഭൂതിബുധനും ഒരേ ദിവസം: അപൂര്‍വമീസംഗമം (ജോസ് മാളേയ്ക്കല്‍)

റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യക്രൈസ്തവര്‍ ആകെപ്പാടെ കണ്‍ഫ്യൂഷനിലാണിപ്പോള്‍. അടുത്ത ബുധനാഴ്ച്ച (ഫെബ്രുവരി 14) വാലന്റൈന്‍സ് ദിനം അടിച്ചുപൊളിച്ചാഘോഷിക്കണോ അതോ, അനുതാപത്തിന്റെ ചാരം നെറ്റിയില്‍ കുരിശാകൃതിയില്‍ ചാര്‍ത്തി വിഭൂതിബുധന്‍ ഉപവാസത്തോടെ ഭക്തിപൂര്‍വം ആചരിക്കണോ? റൊമാന്റിക് ഹോളിഡേ ആയ വാലന്റൈന്‍സ് ദിനവും (Valentine's Day), വലിയനോമ്പിന്റെ തുടക്കമായി വിശുദ്ധമായി ആചരിക്കേണ്ട (holy day) വിഭൂതി തിരുനാളും (Ash Wednesday) 2024 ല്‍ ഒരേ ദിവസം, അതായത്, ഫെബ്രുവരി 14 ബുധനാഴ്ച്ച വരുന്നു. പ്രണയം അഥവാ ആത്മാര്‍ത്ഥ സ്‌നേഹപ്രകടനത്തിന് ഹൃദയാകൃതിയിലുള്ള ചോക്ലേറ്റുകളും, ആശംസാ കാര്‍ഡുകളും, ചുവ റോസാപുഷ്പങ്ങളും കൈമാറുതിനായി കമിതാക്കളും, യുവജനങ്ങളും, നവവധൂവരന്മാരും ഉല്‍സാഹത്തോടെ കാത്തിരിക്കുന്ന വാലന്റൈന്‍സ് ദിനം. ഇഷ്ടപ്പെട്ട റെസ്റ്റോറന്റ് ഭക്ഷണം കഴിക്കുക, സമ്മാനങ്ങള്‍ കൈമാറുക തുടങ്ങിയവയും വാലന്റൈന്‍ ദിനാഘോഷത്തിന്റെ ഭാഗമാണ്.

ആഗോള ക്രൈസ്തവരുടെ ഏറ്റവും പുണ്യദിനങ്ങളായി കരുതപ്പെടു വലിയനോമ്പിലേക്കുള്ള പ്രവേശനകവാടമായ വിഭൂതി പരമ്പരാഗതമായി എല്ലാ ക്രൈസ്തവരും ഭക്തിപൂര്‍വം ആചരിക്കുന്ന ഒരു പുണ്യദിനമാണ്. സഭാനിയമങ്ങളും ചട്ടങ്ങളും പാലിച്ച് വിശ്വാസജീവിതം നയിക്കുന്ന 18 നും 59 നും, ഇടയ്ക്ക് പ്രായമുള്ള എല്ലാ കത്തോലിക്കരും മറ്റു ക്രൈസ്തവ വിശ്വാസികളും വിഭൂതിദിനത്തില്‍ മാംസം ഒഴിവാക്കി ഒരു നേരഭക്ഷണം മാത്രം കഴിച്ച് ഉപവാസം അനുഷ്ടിക്കുന്നു. വലിയനോമ്പിലെ വിഭൂതിബുധനും, ദുഖവെള്ളിയും മാംസാഹാരം ഒഴിവാക്കി ഒരുനേരഭക്ഷണം മാത്രം കഴിച്ചു ഉപവസിക്കാന്‍ കത്തോലിക്കര്‍ കടപ്പെട്ടിരിക്കുന്നു. വലിയനോമ്പിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും മാംസാഹാരം ത്യജിക്കാന്‍ 14 വയസിന് മുകളില്‍ രോഗാവസ്ഥയിലല്ലാത്തവര്‍ക്കും കടമയുണ്ട്.  

പാശ്ചാത്യകത്തോലിക്കര്‍ ഇതില്‍ ഏതു ആഘോഷിക്കും, എതു കൈവെടിയും എന്നുള്ള കണ്‍ഫ്യൂഷനിലാണ്. വളരെ അപൂര്‍വമായിട്ടേ വാലന്റൈന്‍ ദിനവും വിഭൂതിബുധനും ഒരേ ദിവസം വരാറുള്ളു. വാലന്റൈന്‍സ് ദിനം എല്ലാവര്‍ഷവും ഫെബ്രുവരി 14 തന്നെ, എന്നാല്‍ വിഭൂതി ഓരോവര്‍ഷത്തെയും ഈസ്റ്ററിന്റെ തിയതിയനുസരിച്ച് മാറി മാറി വരും. 1945 ലും 73 വര്‍ഷങ്ങള്‍ക്കുശേഷം 2018 ലും, ഇവ രണ്ടും ഒരേ ദിവസം വിന്നിരുന്നു. 2024 കഴിഞ്ഞാല്‍ 2029 ലും, തുടര്‍ന്ന്, 67 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നൂറ്റാണ്ടിലെ അവസാനത്തെ അതിവര്‍ഷമായ 2096 ലെ ഫെബ്രുവരിമാസം 29 ന് ഈ രണ്ടു തിരുനാളുകളും ഒിച്ചുവന്നു. ഫെബ്രുവരി 29 ന് വാലന്റൈന്‍സ് ദിനവും വിഭൂതിബുധനും ഒരേദിവസം വന്നത് കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ത െആദ്യത്തെ സംഭവമാണ്. അതിന് സാക്ഷ്യം വഹിക്കാന്‍ ഇപ്പോഴത്തെ തലമുറയിലെ മിക്കവരും തന്നെ ഉണ്ടാവില്ല.

പ്രണയത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു റൊമാന്റിക് തിരുനാളാഘോഷവും, ആദ്ധ്യാല്മികതയ്ക്ക് പ്രാധാന്യം നല്കുന്ന ഒരു റെലിജിയസ് ഫീസ്റ്റും ഒരേ ദിവസം വന്നാലും സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പൗരസ്ത്യ ക്രൈസ്തവര്‍ക്ക് ആകുലതകളൊന്നുമില്ല. അവരെ സംബന്ധിച്ച് വലിയനോമ്പ് അമ്പതു ദിവസമാണ്, അത് ഈ വര്‍ഷം ഫെബ്രുവരി 11 ഞായറാഴ്ച്ച പേത്രുത്താ ആഘോഷത്തെ തുടര്‍് അര്‍ദ്ധരാത്രിമുതല്‍ ആരംഭിക്കുതിനാല്‍ വാലന്റൈനുമില്ല, പൗരസ്ത്യ ക്രൈസ്തവര്‍ വിഭൂതി തിങ്കളാഴ്ച്ച ആചരിക്കുതിനാല്‍ ഞായറാഴ്ച്ച തന്നെ 50 നോമ്പിന്റെ പേത്രുത്താ ആഘോഷിക്കും.
 
പൗരസ്ത്യക്രൈസ്തവര്‍ പേത്രുത്താ ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെ എല്ലാ ഞായറാഴ്ച്ചകളും ഉള്‍പ്പെടെ 50 ദിവസത്തെ കഠിനമായ നോമ്പാചരിക്കുമ്പോള്‍ പാശ്ചാത്യകത്തോലിക്കര്‍ക്ക് 40 ദിവസം മതി നോമ്പന്. സെ. പാട്രിക് ഡേ പോലുള്ള ഏതെങ്കിലും പ്രധാനതിരുനാള്‍ നോമ്പിലെ വെള്ളിയാഴ്ച്ച വാല്‍ മാംസവര്‍ജ്ജനത്തില്‍നിന്നും ഇളവു നല്‍കാനുള്ള അധികാരം പ്രാദേശിക കത്തോലിക്കാ ബിഷപ്പുമാര്‍ക്കുണ്ട്. ആഗോളകത്തോലിക്കാസഭ ദുഖവെള്ളിയും വിഭൂതിബുധനും വിശുദ്ധമായി ആചരിക്കുന്ന ദിവസങ്ങളാകയാല്‍ മാംസവര്‍ജനത്തില്‍നിന്നും, ഉപവാസത്തില്‍നിന്നും ഒഴിവു ലഭിക്കുകയില്ല. അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍സമിതിയിലെ പല ബിഷപ്പുമാരും ഈ വര്‍ഷം വിഭൂതിബുധന് ഇളവു ലഭിക്കുകയില്ല, വാലന്റൈന്‍സ് ഡേ ആഘോഷിക്കണമെന്നുള്ളവര്‍ തലേദിവസം ഫാറ്റ് റ്റിയൂസ്‌ഡേ ആഘോഷിക്കുകയായിരിക്കും നല്ലതെ് തങ്ങളുടെ പരിധിയിലുള്ള വിശ്വാസികളെ അറിയിച്ചുകഴിഞ്ഞു.

പാശ്ചാത്യകത്തോലിക്കാക്രമത്തില്‍ 40 ദിവസത്തെ വലിയനോമ്പു തുടങ്ങു വിഭൂതിബുധന്  (Ash Wednesday) തൊട്ടുമുന്‍പുവന്ന ചൊവ്വാഴ്ച്ചയെ ആണ് ഫാറ്റ് റ്റിയൂസ്‌ഡേ (Fat Tuesday) അഥവാ ഷ്രോവ് റ്റിയൂസ്‌ഡേ (Shrove Tuesday) എന്നു വിളിക്കുന്നത്. ഫ്രഞ്ച് കത്തോലിക്കരുടെ ആചാരമനുസരിച്ച് ഇത് 'മാര്‍ഡി ഗ്രാസ്'  (Mardi Gras) എറിയപ്പെടുന്നു. ഫെബ്രുവരി 3 നും, മാര്‍ച്ച് 9നും ഇടയിലായിരിക്കും ഫാറ്റ് റ്റിയൂസ്‌ഡേ വരിക.

എന്താണി ഫാറ്റ് റ്റിയൂസ്‌ഡേ അഥവാ മാര്‍ഡി ഗ്രാസ് എന്ന ആഘോഷം. പൗരസ്ത്യ സുറിയാനികത്തോലിക്കരുടെ പേത്രത്ത ആഘോഷമാണ് റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ക്രൈസ്തവരുടെ ഫാറ്റ് റ്റിയൂസ്‌ഡേ. ജനുവരി 6 ന്റെ എപ്പിഫനി തിരുനാളില്‍ തുടങ്ങി ദിവസങ്ങളോ, ആഴ്ച്ചകളോ നീണ്ടുനില്‍ക്കുന്ന കാര്‍ണിവല്‍ ആഘോഷത്തിന്റെ സമാപനദിനമാണ് ഫാറ്റ് റ്റിയൂസ്‌ഡേ. പേരെന്തായലും എല്ലാ ആഘോഷങ്ങളുടെയും ഉദ്ദേശം ഒന്നു തന്നെ.

പൗരസ്ത്യസുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസപാരമ്പര്യമനുസരിച്ച് 50 ദിവസത്തെ വലിയനോമ്പു തുടങ്ങു തിങ്കളാഴ്ച്ചയ്ക്ക് മുന്‍പുവന്ന ഞായറാഴ്ച്ചയാണ് (ഫെബ്രുവരി 11 ഞായറാഴ്ച്ച) പേത്രത്താ ആയി ആഘോഷിക്കുത്. പൗരസ്ത്യസുറിയാനി ക്രിസ്ത്യാനികള്‍ നോമ്പിന്റെ 50 ദിനങ്ങളിലും മാംസവും, മൃഗകൊഴുപ്പുകളടങ്ങിയ ഭക്ഷണങ്ങളും ഉപേക്ഷിക്കുതിനാല്‍ അതിനുള്ള തയാറെടുപ്പായി നോമ്പില്‍ വിലക്കപ്പെട്ട ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വയറുനിറച്ച് കഴിച്ച് നോമ്പാചരണത്തിന് തയാറെടുക്കുന്നു. കൊഴുപ്പു കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീട്ടില്‍ സ്റ്റോക്കുള്ളതുമുഴുവന്‍ നോമ്പിന് മുന്‍പായി കഴിച്ചുതീര്‍ക്കുകയാണ് ഫാറ്റ് റ്റിയൂസ്‌ഡേ ആഘോഷത്തിലൂടെ പാശ്ചാത്യര്‍ ലക്ഷ്യമിടുന്നത്. നോമ്പുദിനങ്ങളില്‍ നാം ഇഷ്ടപ്പെ' എന്തൊക്കെ ഭക്ഷണസാധനങ്ങളാണോ വര്‍ജിക്കുന്നുത് അതെല്ലാം നോമ്പിന്മുന്‍പായി ഒന്നുകൂടി കഴിച്ച് ആശ തീര്‍ക്കുന്നു പേത്രത്താഫാറ്റ് റ്റിയൂസ്‌ഡേ ആഘോഷത്തിലൂടെ.

വൃതാനുഷ്ഠാനങ്ങളോടെ, ഉപവാസത്തിലും, പ്രാര്‍ത്ഥനയിലും, തിരുവചനധ്യാനത്തിലും കൂടുതല്‍ സമയം ചെലവഴിച്ചും, സോഷ്യല്‍ മീഡിയായില്‍നിന്നും അകലം പാലിച്ചും, ഇഷ്ടഭോജ്യവും, അനാവശ്യസംസാരങ്ങളും ഒഴിവാക്കിയും ദൈവസിധിയിലേക്ക് കൂടുതല്‍ അടുക്കുന്നതിനുള്ള അവസരമാണ് നോമ്പുകാലം എന്നു പറയുന്നത്. ശരീരത്തെയും, മനസിനെയും വെടിപ്പാക്കി പുതിയൊരു മനുഷ്യനാകുക എന്നതാണ് നോമ്പുകൊണ്ടുദ്ദേശിക്കുന്നത്. 'പേട്രുത്ത' എന്ന സുറിയാനി വാക്കിന്റെ അര്‍ത്ഥം ത െനമ്മിലേക്കുതന്നെ തിരിഞ്ഞുനോക്കുക എന്നതാണ്.

(ജോസ് മാളേയ്ക്കല്‍)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക