Image

മാനിഷാദ (ആറ്റുമാലി)

Published on 13 October, 2023
മാനിഷാദ (ആറ്റുമാലി)

ശരി തെറ്റുകള്‍
ചോരപ്പുഴകളില്‍ മുങ്ങിമരിച്ചു;

നിലവിളികള്‍
ഭീതിയുടെ കുത്തൊഴുക്കില്‍ ഒലിച്ചിറങ്ങി;

വേദനകള്‍
കണ്ണീര്‍ത്തടങ്ങളില്‍  നുരഞ്ഞു പൊന്തി.

'എന്തിന്, എന്തുകൊണ്ടെന്ന്'
ചോരയില്‍ പിടയുന്ന മനസ് ചോദിച്ചു.

'മനുഷ്യന്‍ മനുഷ്യനല്ലെന്ന്'
എട്ട് ദിക്കുകള്‍ പെരുമ്പറ കൊട്ടി.

വാല്‍മീകം വിട്ടിറങ്ങി
ഒരു കാട്ടാളന്‍ ഗര്‍ജ്ജിച്ചു; 'മാനിഷാദ'!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക