Image

ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മുന്‍ കാമുകന് ജീവപര്യന്തം

Published on 07 July, 2023
 ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മുന്‍ കാമുകന് ജീവപര്യന്തം

അഡലെയ്ഡ്: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി കൊന്ന കേസില്‍ മുന്‍ കാമുകന് ജീവപര്യന്തം തടവ്.

21-കാരിയായ ജാസ്മീന്‍ കൗറിനെയാണ് മുന്‍ കാമുകന്‍ തരിക്ജ്യോത് സിംഗ് (22) കേബിളുകള്‍കൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. 2021 മാര്‍ച്ച് ആറിന് ഫ്‌ലിന്‍ഡേഴ്‌സ് റേഞ്ചസിലാണ് സംഭവം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. കഴിഞ്ഞദിവസമാണ് കേസില്‍ കോടതി വിചാരണ പൂര്‍ത്തിയായത്.

ജാസ്മിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയെന്ന ക്രൂരത കോടതിയിലാണ് പുറത്തുവന്നത്. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയിലാണ് ജാസ്മിനെ പ്രതി കൊലപ്പെടുത്തിയത്. വളരെയധികം ആസൂത്രണംചെയ്താണ് പ്രതി കൊലനടത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

കോടതിയില്‍ ആദ്യം കുറ്റം നിഷേധിച്ച സിംഗ് ജസ്മീന്‍ ജീവനൊടുക്കിയതാണെന്നും താന്‍ മൃതദേഹം അടക്കംചെയ്യുകയായിരുന്നെന്നുമാണ് പറഞ്ഞത്. പിന്നീടാണ് കുറ്റസമ്മതം നടത്തിയത്.

ഫ്‌ളിന്‍ഡേഴ്‌സ് റേഞ്ചസിലുള്ള കുഴിമാടത്തില്‍നിന്ന് കണ്ണുകെട്ടി ശരീരം മുഴുവന്‍ കേബിളുകളാല്‍ ബന്ധിച്ചനിലയിലുള്ള മൃതദേഹം പോലീസ് കണ്ടെടുത്തു.

അഡ്ലെയ്ഡിലെ ജോലിസ്ഥലത്തുനിന്നാണ് ഇയാള്‍ ജസ്മീനെ തട്ടിക്കൊണ്ടുപോയത്. അവിടെ നിന്ന് 650 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ലിന്‍ഡേഴ്‌സ് റേഞ്ചസില്‍ എത്തിച്ച് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക