തിരുവനന്തപുരം : കേരളത്തില്‍ ക്രൈസ്തവ സഭകള്‍ ബിജെപിയോട് അടുക്കുന്നു, എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും വിമർശിച്ചും ബി.ജെ.പിയെ ഉയര്‍ത്തിക്കാട്ടിയും ദീപികയില്‍ ലേഖനം.
ക്രൈസ്തവ സഭകളിലെ മേല്‍ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തിയതിന്റെ ഗുണം ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നതിന്റെ സൂചനയാണ് ലേഖനത്തിലുള്ളത്.
പിണറായി സര്‍ക്കാരിനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ലേഖനത്തിലുള്ളത്. ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീം വിഭാഗം തട്ടിയെടുക്കുമ്ബോള് എല്‍ഡിഫും യുഡിഎഫും നോക്കി നില്‍ക്കുകയാണെന്നും ബിജെപി മാത്രമാണ് ചോദ്യമുയര്‍ത്താനുള്ളതെന്നും ദീപികയുടെ എഡിറ്റോറില്‍ പേജില്‍ വന്ന ലേഖനത്തില്‍ പറയുന്നു.
ലീഗിനെതിരെയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ദീപിക ഉയര്‍ത്തിയിരിക്കുന്നത്.
2014 ല്‍ കേരള നിയമസഭ പാസാക്കിയ ന്യൂനപക്ഷ കമ്മീഷന് നിയമം അനുസരിച്ച് ന്യൂനപക്ഷ അവകാശങ്ങള്‍ ജനസംഖ്യാനുപാതികമായി വിഭജിക്കപ്പെടേണ്ടതാണ്. കേന്ദ്ര നിയമം അനുസരിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ക്ക് അര്‍ഹരായ ആറു മതവിഭാഗങ്ങളാണ് ഇന്ത്യയിലുള്ളത്. മുസ്ലീങ്ങള്‍, ക്രൈസ്തവര്‍, സിക്കുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍.
2011 സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 26.66 ശതമാനം മുസ്ലീങ്ങളും 18.38 ശതമാനം ക്രൈസ്തവരും ആണ്. ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിഭജിച്ചാല്‍ ക്രൈസ്തവര്‍ക്ക് 40.9 ശതമാനം ലഭിക്കണം. മുസ്ലിങ്ങള്‍ ഒഴികെയുള്ള മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 0.34 ശതമാനവും.
എന്നിട്ടുമെന്തേ കേരളത്തില്‍ ന്യുനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇപ്പോഴും മുസ്ലീങ്ങളും മറ്റു മതസ്ഥരുമായി 80:20 എന്ന അനുപാതത്തില്‍ പങ്കുവയ്ക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഇപ്പോഴുള്ള സര്‍ക്കാരും ജനപ്രതിനിധികളും ഉത്തരം പറയേണ്ടതുണ്ട്എന്നാണ് ലേഖനം ചുണ്ടികാട്ടുന്നത്.