Image

മരട്‌ ഫ്‌ളാറ്റ്‌ കേസില്‍ കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രിംകോടതി തള്ളി

Published on 24 September, 2019
മരട്‌ ഫ്‌ളാറ്റ്‌ കേസില്‍ കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രിംകോടതി തള്ളി
മരട്‌ ഫ്‌ളാറ്റ്‌ കേസില്‍ കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രിംകോടതി തള്ളി. ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ പ്രദേശത്ത്‌ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിനെയും കോടതി വിമര്‍ശിച്ചു.

 കെട്ടിടം പൊളിക്കാന്‍ സര്‍ക്കാരിന്‌ വ്യക്തമായ പദ്ധതി ഇല്ലെന്ന്‌ കോടതി നീരീക്ഷിച്ചു.

നേരത്തെ കേസില്‍ ചീഫ്‌ സെക്രട്ടറി ടോം ജോസിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ ഉത്തരവ്‌ പാലിക്കാനുള്ള ഒരു മനസുമില്ലെന്ന്‌ ജസ്‌?റ്റിസ്‌ അരുണ്‍ മിശ്ര പറഞ്ഞു. ഇത്‌ സത്യവാങ്‌മൂലത്തില്‍ വ്യക്തമാണ്‌.

കേരളത്തിലുണ്ടായ പ്രളയത്തില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി സംസ്ഥാനത്തിനൊപ്പം നിന്നു. 

സുപ്രീംകോടതിയടക്കം കേരളത്തിനൊപ്പം നിന്ന്‌ സഹായം നല്‍കി. എന്നിട്ടും കേരളം പഠിക്കുന്നില്ലെന്ന്‌ ജസ്റ്റിസ്‌ അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. നിയമലംഘനം സംരക്ഷിക്കുകയാണോ കേരളമെന്ന്‌ കോടതി ചോദിച്ചു.

കേരളത്തിന്റെ നിലപാടില്‍ ഞെട്ടല്‍ തോന്നുന്നുവെന്നുവെന്നും്‌ കോടതി പറഞ്ഞു. ഫ്‌ളാറ്റിലുള്ള 343 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാനാണ്‌ ഞങ്ങള്‍ ശ്രമിക്കുന്നത്‌. ഇതാണ്‌ സമീപനമെങ്കില്‍ ഗുരുതരമായിരിക്കും സ്ഥിതി.

ഉത്തരവിറക്കി മൂന്ന്‌ മാസമായി കേരളം ഒന്നും ചെയ്‌തില്ലെന്നും എന്ന്‌ ജസ്റ്റിസ്‌ അരുണ്‍ മിശ്ര വിമര്‍ശിച്ചു. 

കേസില്‍ ഉത്തരവിറക്കുന്നത്‌്‌ വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റണമെന്ന്‌ സര്‍ക്കാരിന്‌ വേണ്ടി ഹാജരായ ഹരീഷ്‌ സാല്‍വേ അഭ്യര്‍ത്ഥിച്ചു. ഇത്‌ പരിഗണിച്ച്‌ വിശദമായ ഉത്തരവ്‌ വെള്ളിയാഴ്‌ച പറയുമെന്ന്‌ ജസ്റ്റിസ്‌ അരുണ്‍ മിശ്ര വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക