കൊച്ചി: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കനറാബാങ്കിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് അറിയിക്കണമെന്ന് ഹൈക്കോടതി. കേസിൽ വെള്ളറട സിഐയെ കക്ഷി ചേർത്തു. മരണം നടന്ന വീട് ഇപ്പോൾ ക്രൈം സീനായതിനാൽ ലേല നടപടികൾ സ്വീകരിക്കാനാവുമോയെന്നും പൊലിസ് അറിയിക്കണം
ബാങ്കിന്റെ ജപ്തി ഭീഷണി മൂലമാണ് ആത്മഹത്യയെന്നാണ് ആദ്യം പ്രചരിച്ചത്. പിന്നീട് ഭർത്താവും ഭർത്തൃ മാതാവും ആണ് മരണത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന ആത്മതഹത്യാ കുറിപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു.